നേരത്തെ പാവപ്പെട്ട യുവാക്കള്‍ സൈന്യത്തില്‍ ചേരുമ്പോള്‍ അവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ സൈന്യം ഒരാളെ നാല് മാസത്തേക്ക് പരിശീലിപ്പിക്കുന്നു. അതേസമയം ഒരു ചൈനീസ് സൈനികന്‍ 5 വര്‍ഷമാണ് പരിശീലനം നേടുന്നത്. അപ്പോള്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം.
സൈനീകനെ പൊലീസ് അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ സൈന്യത്തെ അറിയിക്കണം. അവധിയില്‍ പോകുന്ന സൈനീകനാണെങ്കിലും അയാളെ ഡ്യൂട്ടിയിലായാണ് സൈന്യം പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം.
തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്.
ന്യൂക്ലിയർ മുതൽ പരമ്പരാഗത രീതിയിൽ വരെയുള്ള ഏറ്റുമുട്ടലുകളുടെ വ്യാപകമായ വെല്ലുവിളികളെ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുൻ കരസേനാ മേധാവി പറഞ്ഞു. എന്നാൽ അവ കൈകാര്യം ചെയ്യാൻ സായുധ സേന തയാറാണെന്നും അദ്ദേഹം അറിയിച്ചു. ചൈനയുമായുള്ള അതിർത്തിതർക്കം മുതലെടുത്ത് ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും നടപടികളെടുത്താൽ രാജ്യത്തിന് കനത്ത നഷ്ടം സംഭവിക്കുമെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി ഇത്തരം സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യവസ്ഥാപിതമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് രണ്ട് സൈന്യങ്ങളും പരസ്പരം പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതിയാണ് സ്വീകരിച്ചു പോരുന്നത്.